Friday, June 09, 2006

Hiding behind the clouds

Making my curtains dance, a little breeze
pulled me out, from a sweet day dream.
It may be a dream about you, that i can
feel your thoughts, came with the breeze.

It is going to rain, the breeze is wet and
shivering as it quivered over the grass.
I put my hands as i want to fleet, little drops
who won the race from sky, rested on my wings.

I want to fly, fly like a wind, with all the pace,
i have in mind, to see your face, fill with smile.
I will come with you, my dear clouds,
she is waiting for you, for dancing in the rain.

When she dance in rain and feel your love,
i want to see her, flooding with joy.
but if she finds me gazing on her, like a child
looking at the sky for his one star.

she may loose her smile, may be with shy or with fear,
what so ever stopping her dance.
i want hide, hide in black little clouds, so that
when she dance, i can send her my tears of joy.

Thursday, May 25, 2006

സ്റ്റ്രയിക്ക്‌

"വീണാ, ദേഷ്യപ്പെടുമ്പൊള്‍ നിന്നെ കാണാന്‍ നല്ല രസമാ.. "
മീരയുടെ പതിവു കോനയടി ഞാന്‍ എക്സ്‌പെക്റ്റ്‌ ചെയ്തതു തന്നെ.
"ജസ്റ്റ്‌ വെയ്റ്റ്‌ ഫോര്‍ എ മിനിറ്റ്‌.."
ഇത്രയും പറഞ്ഞിട്ടു ലാബില്‍ കയറിപ്പൊയവള്‍ ഒരു മണിക്കൂര്‍ കഴിഞ്ഞാണ്‌ ഇറങ്ങി വന്നത്‌.
ഇന്നു സ്റ്റ്രയിക്ക്‌ ആയിരുന്നു, ടീച്ചേര്‍സിന്റെ..

അസ്സൈന്‍മന്റ്‌ രണ്ടെണ്ണം എഴുതാന്‍ ഉണ്ട്‌,
അതല്ലാതെ വേറെ പണി ഒന്നും ഉണ്ടായിരുന്നില്ല..,
കുറച്ചു നേരം മീരക്കു വേണ്ടി വെയ്റ്റ്‌ ചെയ്തെങ്കിലും എനിക്കും വലിയ അത്യാവിശ്യം ഒന്നും ഇല്ലയിരുന്നു..:-))

"യു നോ, സി.പി. സാര്‍ വാസ്‌ റ്റെല്ലിംഗ്‌ മീ എബൌട്ട്‌ ദ റീസണ്‍സ്‌ ഒഫ്‌ തെ സ്റ്റ്രയിക്ക്‌..,
അതാ ഞാന്‍ ലേറ്റ്‌ ആയെ.."
ഞാന്‍ അതു ഊഹിച്ചിരുന്നു..,
പുള്ളി മീരയെ കത്തിവെച്ചു കൊന്നു കാണും..
അവള്‍ ഇനി ഹൊസ്റ്റെലെത്തും വരെ അതു മുഴുവന്‍ എന്നൊടു തീര്‍ക്കും..
ഇന്നു കണികെണ്ടവനെ തട്ടണം!!

"സര്‍ക്കാര്‍ റിസര്‍വേഷന്‍ സീറ്റ്‌ കൂട്ടാന്‍ പോകുന്നു,
വീ മസ്റ്റ്‌ സ്റ്റ്രയിക്ക്‌ അഗൈന്‍സ്റ്റ്‌ ഇറ്റ്‌!!"

"റിസര്‍വേഷന്‍ സീറ്റ്‌ കൂട്ടുമ്പൊള്‍ നമ്മള്‍ എന്തിനു സ്റ്റ്രയിക്ക്‌ ചെയ്യണം??"
ഇവളോടു മല്ലിടാന്‍ നല്ല രസമാ,
കുറച്ചെതെങ്കിലും ഇടക്കിടക്ക്‌ ഇട്ടുകൊടുത്താല്‍ മതി.. ;-)

"എടീ മണ്ടീ!!,
അവര്‍ പെര്‍സെന്റേജ്‌ ഓഫ്‌ റിസര്‍വേഷന്‍ ആണ്‌ കൂട്ടാന്‍ പോകുന്നേ,
ദാറ്റ്‌ മീന്‍സ്‌ ജനറല്‍ ക്വാട്ട കുറയും..
സൊ ബ്രില്ലിയന്റ്‌ ആയ സ്റ്റുഡന്റ്സ്‌സ്സിനു പകരം മോര്‍ ക്രാപ്സ്‌ വരും..
ദിസ്‌ ഈസ്‌ നോട്ട്‌ ഗോയിങ്‌ റ്റു ഹെല്‍പ്പ്‌ അസ്‌"
ഇപ്പൊ മീരയുടെ മുഖം മെല്ലെ ചുവന്നു തുടങ്ങി..,
ദെഷ്യപ്പെടുമ്പൊള്‍ ഇവളാണ്‌ ശരിക്കും സുന്ദരി.. ;-)

"ഹഹ!! അപ്പൊ നീ പറയുന്നത്‌ സുജ, ലീന ഒക്കെ ക്രാപ്സ്‌ ആണെന്നാണോ..?
അവര്‍ നിന്നെക്കാളും പഠിക്കും കേട്ടൊ,
ക്രാപ്സ്‌ എന്ന വിളി ആ പാവങ്ങള്‍ കേള്‍ക്കേണ്ടാ.. "
എനിക്കു ചിരി പൊട്ടുന്നുണ്ടായിരുന്നു,
എങ്കിലും മസ്സില്‍ പിടിച്ചു നടന്നു..

ലൈബ്രറിക്കു മുന്നിലെ ആല്‍ചൊട്ടില്‍ ചാത്തുണ്ണിയും റെജിയും ഇരിപ്പുണ്ട്‌..
ആസ്‌ യൂഷ്വല്‍ സിഗറെറ്റും വലിച്ചു വായിനോക്കി ലുക്കില്‍..
"കൂയ്‌!!"
ചാത്തുണ്ണിയുടെ വിളിക്ക്‌ ഒരു ചിരി റസ്പോണ്‍സ്‌ കൊടുത്തു..

ഇപ്പൊ മീര ഒന്നും മിണ്ടുന്നില്ല..
നിലത്തു നോക്കി നടപ്പാണ്‌..
ആള്‍ സെന്റി ആയോ എന്നു ഡൌട്ട്‌..;-)

"ഈ ചാത്തുണ്ണിയും റിസര്‍വേഷനാ,
അവന്‍ സ്റ്റൈപെന്റ്‌ കിട്ടുമ്പൊള്‍ ബൊയിസ്സിനെല്ലാം കുപ്പി മേടിച്ചു കൊടുക്കും..
അതു പോലെ റെജി പറയുന്നതു ഇവനു ഹോസ്റ്റല്‍ ഫീസും ഫ്രീ അണെന്നാ!!,
ഇവന്റെ വീട്ടുകാര്‍ക്കു അറിയില്ല ഈ കാര്യം
വീട്ടില്‍ നിന്നു ക്യാഷ്‌ വേറെ കിട്ടും, ഹോസ്റ്റെലില്‍ അടക്കാന്‍..
അതു വെച്ചാ ഇവന്‍ ഈ റെജിയെ കൂടി ഇല്ലാതാക്കുന്നെ..
ഐ നോ, നീ പറഞ്ഞതു ഇവനെ പോലുള്ള ക്രാപ്സ്സിനെ പറ്റി ആണെന്ന്‌.."
ഞാന്‍ വീണ്ടും മീരയെ ചൂടാക്കാന്‍ ഉള്ള ശ്രമം തുടങ്ങി.
വിഷയത്തില്‍ എനിക്ക്‌ ഇന്ററെസ്റ്റ്‌ ഉണ്ടെന്നു കാണിച്ചാല്‍ മതി,
എനിക്കറിയില്ലേ ഇവളെ!.. :-)

"വീണാ, ഞാന്‍ അതാണ്‌ പറഞ്ഞുവന്നത്‌..
ഇവനെ കണ്ടോ..
ഇവന്‍ ക്ലാസ്സില്‍ വരുന്നതു തന്നെ ഉഴപ്പാനാ..
റിസര്‍വേഷന്‍ ഇല്ലെങ്കില്‍ ഇവന്‍ ഒരിക്കലും ഇവിടെ വരില്ല..
ശരിക്കും ഇവന്‍ നന്നായി പഠിക്കുന്ന ഒരാളുടെ ചാന്‍സ്‌ കളയുകയാ ചെയ്യുന്നെ.."
ചാത്തുണ്ണി പഠിക്കാന്‍ മോശം ആണെന്നതു സത്യം തന്നെ.
അവന്‍ ഏതൊ ആദിവാസി ആണെന്നാ റെജിയും മറ്റും കളിയാക്കുന്നെ.

"ചാത്തുണ്ണിയുടെ അച്ച്കന്‍ ഗള്‍ഫില്‍ ഒരു അലക്കുകരനാണ്‌ എന്നു,
ശ്രീ ഒരിക്കല്‍ പറഞ്ഞിരുന്നു.
ദിസ്‌ ഈസ്‌ എ സീക്രെട്ട്‌..
നീ ആരൊടും പറയരുതേ.."
ഹും!!.
മീര പറയാന്‍ മറന്നു പോയതു കൊണ്ടാവണം
ഇത്രയും കാലം ഈ സീക്രെട്ട്‌ ഞാനറിയാത്ത്‌ പോയത്‌..

"പാവം ചാത്തുണ്ണി,
അവന്‍ പഠിക്കാത്തതു വേറൊന്നും കൊണ്ടല്ല കേട്ടൊ,
അവന്റെ മദര്‍ ആന്‍ഡ്‌ മോസ്റ്റ്‌ ഒഫ്‌ ദ റിലേറ്റിവ്‌സ്‌,
ഇല്ലിറ്ററേറ്റാ..
ദേ ഡൊണ്ട്‌ ഹാവ്‌ ദാറ്റ്‌ കള്‍റ്റ്ച്ചര്‍ ഇന്‍ ദം..
അവനാ ആ കൂട്ടതില്‍ ഭേദം!!"
ചാത്തുണ്ണിക്കും വേണ്ടേ രണ്ടു വോട്ട്‌..
ഞാന്‍ അവനു വോട്ട്‌ ചെയ്യാന്‍ തീരുമാനിച്ചു.. :-D

"അതൊക്കെ പോകട്ടെ, നമുക്ക്‌ റിസര്‍വേഷന്റെ കാര്യം സംസാരിക്കാം..
എന്റെ കൂടെ എന്റെറെന്‍സ്‌ കോച്ചിങ്ങില്‍ ഉണ്ടായിരുന്നവരില്‍ റിസര്‍വേഷന്‍ ത്രൂ കിട്ടിയവര്‍,
ക്ലാസ്സില്‍ ഏറ്റവും ലാസ്റ്റ്‌ ഉണ്ടായിരുന്നവരാ..
ഇന്‍ഫാക്റ്റ്‌ ഇതു അവര്‍ക്കു വെറും ഒരു ബാക്ക്ഡോര്‍ മാത്രമാ,
റിസര്‍വേഷന്‍ ഇല്ലാത്തവര്‍ കഷ്ടപെട്ടു പഠിക്കണം..
ബട്ട്‌ ഇവര്‍ കൂള്‍ ആയി അകതെത്തും..
ദിസ്‌ ഈസ്‌ റിയല്‍ ബാട്‌"
ഇവള്‍ നിര്‍ത്താന്‍ ഭാവമില്ല തന്നെ.. :-((

"അല്ല, അവര്‍ക്കു റിസര്‍വേഷന്‍ കിട്ടണമെങ്കില്‍ ക്യാഷ്‌ കുറവാണെന്നു കാണിക്കെണ്ടേ..?
സം ക്രീമിലെയര്‍..?
അങ്ങനെ എന്തൊ ഉള്ളവര്‍ക്കല്ലേ റിസര്‍വേഷന്‍ കിട്ടൂ.."
എനിക്കു ഈ സബ്ജെക്റ്റില്‍ മാക്സിമം അറിയാവുന്നത്‌
ഞാന്‍ വിളമ്പി..
ഹും!!. :-D

"ഓ.. കമോണ്‍ മാന്‍!!
ക്രീമിലെയര്‍ ഒക്കെ ഒരു പറ്റിപ്പല്ലേ..
ഇപ്പൊ അതിന്റെ റേഞ്ച്‌ സം 3 ലാഖ്‌സ്‌ ആണ്‌,
അതിലും കുറവാ ഇന്‍കം എന്നു സര്‍ട്ടിഫൈ ചെയ്തു കിട്ടാന്‍ ഒരു പാടും ഇല്ല..
പിന്നെ പാരന്റ്സിന്‌ ബിസ്സിനസ്സ്‌ അല്ലെങ്കില്‍ ഗള്‍ഫില്‍ ആണെല്‍ ഈ ഇന്‍കം സര്‍ട്ടിഫിക്കേറ്റ്‌,
കണ്ടാല്‍ കരഞ്ഞു പോകുന്ന രീതിയില്‍ ഉണ്ടാക്കാന്‍ ഒരു ഫൈവ്‌ ഹണ്ട്രഡ്‌ മണീസ്‌ കൊടുത്താല്‍ മതിയാവും.."
ഇവള്‍ ആളു പുലി ആണ്‌ കേട്ടാ!! :->
ഞാന്‍ വെറുതേ മൂളി..

"സൊ ഈ റിസര്‍വേഷനില്‍ വരുന്നതു മുഴുവന്‍ ക്യാഷ്‌ ഉള്ള റ്റീംസ്‌ തന്നെയാ..,
ദാറ്റ്‌ യൂസിംഗ്‌ ദ ഫേവര്‍ ഒഫ്‌ ദെയര്‍ കാസ്റ്റ്‌...
അല്ലാതെ,
ശരിക്കും ഒരു പാവപ്പെട്ടവര്‍ക്കും ഇതു കൊണ്ട്‌ ഒരു ഗുണവും കിട്ടാനില്ലാ
ഇല്ലേല്‍ തന്നെ നിനക്കു തൊന്നുന്നൊ,
കഞ്ഞി കുടിക്കാന്‍ വകയില്ലാത്ത ആള്‍ക്കാര്‍,
എന്ററെന്‍സ്‌ കോച്ചിംഗ്‌ കിട്ടിയ,
മോഡേന്‍ സ്കൂളില്‍ പഠിച്ചു വരുന്ന കാശുകാരുടെ കൂടെ കൊംബീറ്റ്‌ ചെയ്യും എന്ന്??
അങ്ങനെ വന്നാല്‍ തന്നെ ഒന്നൊ രണ്ടൊ പേര്‍..
ബാക്കി മുഴുവന്‍ ഈ ചാത്തുണ്ണിയെ പോലെ റിച്ച്‌ പാരന്റ്സ്‌ ഉള്ളവരാ.. "
എനിക്കു എല്ലാം മനസ്സിലാവുന്നുണ്ടായിരുന്നില്ല..
എങ്കിലും പറയുന്നതില്‍ കുറേ ശരി ഉണ്ടെന്നു തോന്നി...

"എനിക്കു ഇതേ പറ്റി ഒന്നും അറിയില്ല കേട്ടൊ..
കുറച്ചു നാളായി പേപ്പറില്‍ എ.ഐ.ഐ.എം.എസ്സില്‍,
ഐ.ഐ.എസ്സ്‌.സീയില്‍ ഒക്കെ സ്ട്രയിക്ക്‌ എന്നു ഹെഡ്‌ലയിന്‍സ്‌ കണ്ടിരുന്നു..
അത്ര തന്നെ.."
ഞാന്‍ ആദ്യമേ ജാമ്യം എടുത്തു എസ്കപ്പ്‌ ആയി..;-)

"ഓഹൊ, അപ്പൊ നീ കഥ ഒന്നും അറിഞ്ഞില്ല??
ഗവണ്‍മന്റ്‌ 27 ശതമാനം റിസര്‍വേഷന്‍ ഹൈയര്‍ എഡ്യുക്കേഷന്‍ സെക്റ്ററില്‍ കൂട്ടാന്‍ പോകുന്നു!!
ഇപ്പൊ കറണ്ട്‌ലി തന്നെ 23 പെര്‍സന്റേജ്‌ അവരുടെ കയ്യിലാ.."

"നമ്മുടെ എന്ററെന്‍സ്സില്‍ എല്ലാം ഇപ്പൊ തന്നെ ജനറല്‍ ക്വാട്ട 50 ശതമാനം അല്ലേ ഉള്ളൂ??
അപ്പൊ ഈ ഹൈയര്‍ എഡ്യുക്കേഷനില്‍ ഇത്രയും കാലം റിസര്‍വേഷന്‍ കുറവായിരുന്നു എന്നു വേണ്ടേ മനസ്സില്ലാക്കാന്‍ ?"
എനിക്ക്‌ ഈ സബ്ജെക്റ്റ്‌ മൊത്തം കണ്‍ഫ്യുഷ്യനാ..:-D


"എടീ, ഈ ഹൈയര്‍ എഡ്യുക്കേഷന്‍ എന്നു വെച്ചാല്‍ ഐ.ഐ.എംസ്സ്‌, എ.ഐ.ഐ.എം.എസ്സ്‌, ഐ.ഐ.എസ്സ്‌.സീ ഓക്കെയാ..
അവിടെയാ ഇന്ത്യയിലെ ബെസ്റ്റ്‌ ബ്രയിന്‍സ്‌ പഠിച്ചിറങ്ങുന്നേ..
അവിടെ എന്തിനാ ഈ ചാത്തുണ്ണിയെ പോലെ പഠിക്കാത്തവന്മാര്‍ക്കു റിസര്‍വു ചെയ്തു കൊടുക്കുന്നെ??
ഇപ്പൊ തന്നെ ഉള്ള 23 ശതമാനത്തില്‍ എത്തുന്നവന്‍മ്മാര്‍ പോലും ബാക്കി ഉള്ളവരെക്കാള്‍ വളരെ മോശം ആണെന്നാ..
അറ്റ്‌ ദിസ്‌ ലെവെല്‍ ഇറ്റ്‌ മസ്റ്റ്‌ ബീ പ്യുവര്‍ കൊമ്പറ്റീെഷന്‍.."
അവള്‍ക്കു ആവേശം ഇരച്ചു വരുന്നുണ്ട്‌.. ;-)

"അല്ലാ.. നിനക്കറിയാമല്ലോ എത്ര റ്റൈയ്റ്റ്‌ കൊംബേറ്റീഷന്‍ ആണ്‌ ഇവിടെയൊക്കെ കയറിപ്പറ്റാന്‍ എന്ന്..
ഞാന്‍ അവിടെ എത്തുന്നത്‌,
സ്വപ്നത്തില്‍ പോലും നടക്കാന്‍ സാധ്യത ഇല്ല.
ഈ ചാത്തുണ്ണിയുടെ കൂട്ടത്തില്‍ നിന്നാവട്ടെ,
നമ്മുടെ ലെവെലില്‍ പൊലും എത്തുന്ന ആള്‍ക്കാരുടെ സ്ഥിതി ഇതാണ്‌..
ഒഫ്‌കോര്‍സ്‌ സുജ, ലീന ഒക്കെ നമ്മളേക്കാള്‍ എഫ്ഫോര്‍ട്ട്‌ എടുത്തു പഠിക്കുന്നുണ്ട്‌..
ഇന്‍പര്‍ട്ടിക്കുലര്‍ - സുജ..
ദെന്‍ ഈ ലെവെല്‍ കൊംബറ്റീഷന്‍ എന്ററെന്‍സില്‍ ഉള്ളിടത്ത്‌,
ഇഫ്‌ എവെരി തിംഗ്‌ ഈസ്‌ ബെയസിഡ്‌ ഓന്‍ പ്യുവര്‍ റ്റാലെന്റ്‌,
ഇവരില്‍ ഒരാള്‍ പോലും ഒരിക്കലും എത്തില്ല...
എനിക്കു തൊന്നുന്നത്‌ ഇപ്പൊ തന്നെ ഇവിടുന്നൊക്കെ പഠിച്ചിറങ്ങുന്ന ആള്‍ക്കാരില്‍ ഇവരുടെ പെര്‍സെന്റേജ്‌ വളരെ കുറവാണെന്നാണ്‌.."

"ആഹ്‌... എന്താ നീയീ പറയുന്നേ ??
ഇവരെയൊക്കെ ഈ ടോപ്‌ ക്ലാസ്സ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ്സില്‍ നിന്നും പഠിച്ചിറക്കുന്നതാണൊ ഗവെര്‍മെന്റിന്റെ ജോലി?
യൂ നോ,
ഇവിടെയൊക്കെ എത്ര രൂപ പെര്‍ ഹെഡ്ഢിന്‌ ഗവര്‍മ്മെന്റ്‌ ചിലവാക്കുന്നു എന്ന്..?
ഇറ്റ്‌ കംസ്‌ എബൌട്ട്‌ 6 ലാഖ്‌സ്‌ ഇന്‍ ഈച്ച്‌ ഓഫ്‌ ദീസ്‌ ഇന്‍സ്റ്റിറ്റുട്ട്‌സ്‌.."
ആള്‍ ഫുള്‍ ഫോമില്‍ ആയിട്ടുണ്ട്‌.. ;-)

"ഹാഹാ, ഇവിടാണ്‌ രസം.. സോ ഇവിടെ ഗവെര്‍മ്മെന്റ്‌ സ്പെന്റ്‌ ചെയ്യുന്ന ക്യാഷ്‌ ഒരു വിഷയം ആണേ...
ഗവര്‍മ്മെന്റ്‌ എറ്റവും കൂടുതല്‍ ക്യാഷ്‌ സ്പെന്റ്‌ ചെയ്തിരിക്കുന്ന പിള്ളാരില്‍ നല്ലൊരു പെര്‍സന്റേജ്‌..
ഐ തിങ്ക്‌ മജോരിറ്റി, ഫോറിനില്‍ ജോലി കിട്ടി പോവും..
നല്ല ഒരു പങ്ക്‌ വന്‍കിട പ്രൈവറ്റ്‌ ഓര്‍ഗനൈസേഷന്‍സില്‍..
കുറേ കാലം കഴിയുമ്പൊള്‍ ഇവന്മാര്‍ നല്ല കാശുകാരും ആവും..
അല്ലാതെ ഗവര്‍മ്മെന്റിനു ഈ ബ്രില്ലിയന്റ്‌ ജീവികളെ കൊണ്ടു വലിയ ഉപയോഗം കിട്ടുന്നുണ്ടൊ എന്നു ഡൌട്ട്‌..
അപ്പൊ ഗവര്‍മ്മെന്റ്‌ ഇവിടെ മാത്രം സ്പെഷ്യല്‍ പരിഗണന കൊടുക്കേണ്ട ഒരു ആവശ്യവും ഉണ്ടെന്നു തൊന്നുന്നില്ല,
വൈ കാന്‍ട്‌ ഇറ്റ്‌ ബീ 50 പെര്‍സന്റ്‌ ആസ്‌ ഓഫ്‌ അതെര്‍സ്‌.. "
ഞാന്‍ ഇത്തിരി കൂടി പോയോ എന്നു ഡൌട്ട്‌,
വെറുതേ ചൊറിയാന്‍ വേണ്ടി തുടങ്ങിയതാ,
ഇപ്പോ മീര ശരിക്കും റെഡ്‌ ആയിട്ടുണ്ട്‌.. ;-)

"നൊ വീണാ,
യു ആര്‍ നൊട്ട്‌ ഗെറ്റിംഗ്‌ മൈ പോയിന്റ്‌..
റ്റാലെന്റിനെ ഇങ്ങനെ റിസര്‍വേഷന്‍ വെച്ചു ചാന്‍സ്‌ നിഷേധിക്കുന്നതിനെ ആണ്‌ ഞാന്‍ എതിര്‍ക്കുന്നേ...
ദിസ്‌ ഈസ്‌ ബുള്‍ഷിറ്റ്‌!!"
ഹൊസ്റ്റല്‍ വരാന്തയില്‍ എത്തിയിട്ടും
ഇവള്‍ നിര്‍ത്താന്‍ ഭാവമില്ല.. :-((

"നീ ചൂടാവാതെ.. കൂള്‍.. വേറെ ഒന്നും വേണ്ട...
നീ ഇത്രയും ആലോചിച്ചു നോക്കൂ..
ചാത്തുണ്ണിയുടെ ആള്‍ക്കാര്‍ എല്ലാവരും,
നമ്മുടെ ആള്‍ക്കാരെക്കാര്‍ ജെന്യുിന്‍ലി ബുദ്ധി കുറഞ്ഞവര്‍ ആണെന്നു നീ കരുതുന്നോ.. ?
റിസര്‍വേഷന്‍ എപ്പൊഴും അതു ഡിസര്‍വ്‌ ചെയ്യുന്ന ആള്‍ക്കാരുടെ പെര്‍സന്റെജിനെക്കാള്‍ കുറവ്‌ അല്ലെങ്കില്‍ അതിനൊപ്പം മാത്രമേ കൊടുത്തിട്ടുള്ളൂ..
ബിക്കാസ്‌ ഓഫ്‌ സം ഹിസ്റ്റൊറിക്ക്‌ റീസണ്‍സ്‌,
ഇവര്‍ എല്ലാം പഠിക്കാന്‍ വളരെ മോശം ആണ്‌..
ബട്ട്‌ നമ്മുടെ രാജ്യം അവര്‍ കൂടി ചേര്‍ന്നതല്ലേ..
അവരുടെ അനുപാതം നമ്മള്‍ പഠിക്കുന്നവരെല്ലാം കൂടി കട്ടെടുക്കാതെ മാറ്റി വെക്കാം..
എന്നെങ്കിലും അവര്‍ വരും,
ഒന്നൊന്നായി,
നമ്മെ പോലെ..,
നമുക്കൊപ്പം നടക്കാന്‍..
പിന്നെ ഇതില്‍ നടക്കുന്ന ബാക്കി ബഹളം എല്ലാം സ്റ്റണ്ട്‌സ്‌ അല്ലേ..
പൂച്ചക്കെന്താ പൊന്നുരുക്കുന്നടുത്തു കാര്യം!!
മെസ്സില്‍ ഫുഡ്‌ തീരാറായി കാണും..
നിന്റെ വട്ടിനു ചെവി കൊടുത്തു എന്റെ വിശപ്പും പോയി കിട്ടി..
ഇനി മിണ്ടി പോവരുത്‌..
ജെയ്‌ ജെവാന്‍!! ജെയ്‌ കിസാന്‍!!
അത്ര തന്നെ..
ബാ....
മീരയുടെ കൈ പിടിച്ചു വലിച്ചു കൊണ്ട്‌ ഞാന്‍ റൂമിലേക്ക്‌ ഓടി.
വിശപ്പ്‌ കത്തികാളുമ്പൊള്‍ ഫിലോസഫി അല്ല എന്തു കുന്തവും ഒരു സൊല്യുഷന്‍ അല്ല.. :-))

Monday, May 08, 2006

ചിതറിയ ചിന്തകള്‍, പക്ഷെ സ്വര്‍ണം പതിച്ചവ

മഴ ആഘോഷിക്കാന്‍ മാനത്തു നോക്കി നിന്ന മാനത്തുകണ്ണികള്‍ ചിന്താവിവശരായതു, ആ ചെറുകുളത്തില്‍ ഒലിച്ചിറങ്ങിയ വെള്ളത്തില്‍ നിറയെ ചെളി ആയിരുന്നതുകൊണ്ടാണ്‌. അതെങ്ങനെ ആകാതിരിക്കും?, ആ കുളത്തിനു അരികിലുള്ള ചെമ്മണ്‍കുന്നില്‍ നിറയെ ആളുകളാണ്‌.... ആള്‍കൂട്ടം കണ്ടപ്പോള്‍ മീനമാസത്തില്‍ വഴിതെറ്റിയെത്തിയ മേഘകുട്ടനും ചിന്തിച്ചു.. അവര്‍ എന്തേ ആ ചെറു കൂരക്കു മുന്നില്‍ കൂടി നില്‍ക്കുന്നു..?

ശേഖരേട്ടന്‍ തൂങ്ങി ചാവേണ്ട ആവശ്യം എന്തായിരുന്നാലുമില്ല... ചിന്തിച്ചു നോക്കിയാല്‍ എല്ലാവര്‍ക്കും ഇതു പോലെ എന്തെല്ലാം പ്രശ്‌നങ്ങള്‍? ആള്‍കൂട്ടത്തിന്റെ ചിന്തകള്‍ ഇങ്ങനെ ചില മുറുമുറുപ്പുകളായി കൂരക്കു ചുറ്റും പതുങ്ങി നടന്നു..

ഇരുട്ടത്തു കയറില്‍ കുരുക്കിടുമ്പോള്‍ അയാളുടെ ചിന്തകളില്‍ നിറഞ്ഞുനിന്നത്‌ അയാളുടെ മകള്‍ മീരയുടെ കരച്ചിലൊളിപ്പിച്ചു വെച്ചു ചിരിക്കാന്‍ ശ്രമിക്കുന്ന മുഖമായിരുന്നോ? ആതൊ നാട്ടുകാരുടെ ചിരി ഒളിപ്പിച്ചു സഹതാപം നിറച്ച അനേകം മുഖങ്ങള്‍...? അവള്‍ അപ്പോഴും ചിരിക്കുണ്ടായിരുന്നു.. സ്വപ്നങ്ങളില്‍ അവള്‍ ചിന്തകള്‍ക്കു അവധി കൊടുത്ത്‌, രാമുവുമായി ജീവിതം ആഘോഷിക്കുയായുന്നു.. അവളുടെ കല്യാണം മുടങ്ങിയ കാര്യം അവള്‍ അറിഞ്ഞിട്ടുണ്ടായിരുന്നില്ല.. അറിഞ്ഞിരുന്നെങ്കില്‍ അയാളെ ഉറങ്ങാത്ത ചിന്തകള്‍ക്കു വിട്ടുകൊടുത്തിട്ടു ആ വീടിന്‌ ഉറങ്ങാനാവുമായിരുന്നില്ല..

"പറഞ്ഞ സ്വര്‍ണം എനിക്കു കിട്ടാതെ പറ്റില്ല മാഷേ.."
രാമുവിന്റെ അച്ഛന്‌ അതു പറയാന്‍ അധികം ചിന്തിക്കേണ്ടിയിരുന്നില്ല..
രാമുവിനേക്കാള്‍ ആയാളുടെ ചിന്തകളില്‍ നിറഞ്ഞുനിന്നതു അവനു താഴെയുള്ള പ്രായമെത്തിയ രണ്ടു പെണ്‍കുട്ടികളായിരുന്നു.. അച്ഛനെക്കാള്‍ ഉച്ചത്തില്‍ സംസാരിക്കാന്‍ രാമു പഠിച്ചിട്ടില്ലായിരുന്നു.. അവന്‍ ചിന്തകളില്‍ മുഖം പൂഴ്‌ത്തി ഒന്നും മിണ്ടാതെ നിന്നു.. പ്രേമിച്ച പെണ്ണും, അനുജത്തിമാരും അവന്റെ ചിന്തയുടെ തുലസുകളില്‍ തൂങ്ങിയാടി...

ശേഖരേട്ടന്‍ സര്‍വീസില്‍ നിന്നു പിരിയുമ്പൊള്‍ കയ്യില്‍ തെറ്റില്ലാത്തൊരു സംഖ്യ നീക്കിയിരുപ്പുണ്ടായിരുന്നു.. രണ്ടു പെണ്ണുങ്ങളെ മാന്യമായി കെട്ടിച്ചയക്കാന്‍ ആ തുക ധാരാളം... അങ്ങനെ ചിന്തിച്ചിരുന്നത്‌ വെറുതെ ആയിരുന്നു എന്നു മൂത്തവള്‍ പടിയിറങ്ങി പോയപ്പോള്‍ അയാള്‍ക്ക്‌ മനസ്സിലായിരുന്നു..

ഇളയവള്‍ മീര ജീവിതത്തെ കുറിച്ച്‌ നേരെത്തെ ചിന്തിച്ചു വെച്ചിട്ടുണ്ടായിരുന്നു.. അതാണല്ലൊ അവള്‍ രാമുവല്ലാതെ മറ്റൊരാള്‍ വേണ്ട എന്നു ആദ്യമേ ശാഠ്യം പിടിച്ചത്‌.. ശെഖരേട്ടന്‍ ആദ്യം ബലം പിടിച്ചെങ്കിലും അയാളുടെ ഭാര്യ തങ്കമ്മ അയാളോടു കാര്യങ്ങളുടെ കിടപ്പു പറഞ്ഞു മനസ്സിലാക്കിയപ്പൊള്‍ അയാള്‍ക്ക്‌ രാമുവിന്റെ പിന്നാലെ ചെല്ലാതെ നിവര്‍ത്തിയില്ലായിരുന്നു... രാമുവിന്റെ അച്ഛന്‍ ആദ്യമേ സ്വര്‍ണത്തിന്റെ കാര്യം തറപ്പിച്ചു പറഞ്ഞു.. അന്‍പതു പവന്‍.. പിന്നെ കല്യാണച്ചിലവായി ഇരുപത്തിഅയ്യായിരം രൂപയും..

മൂത്തവളുടെ ഇരട്ടി വില ഇളയവള്‍ക്ക്‌ കൊടുക്കേണ്ടി വരും എന്നു ശെഖരേട്ടന്‍ വിചാരിച്ചിരുന്നില്ല.. കല്യാണം കഴിഞ്ഞാലുടന്‍ വീട്ടില്‍ നിന്നു മാറിത്തരാം എന്ന ഉറപ്പില്‍ അയാള്‍ക്ക്‌ വീടു വില്‍ക്കേണ്ടി വന്നത്‌ അതായിരുന്നു.. വാടക വീട്ടിലായാലും മനസ്സമാധാനമായി ഉറങ്ങാന്‍ കഴിയുമല്ലോ എന്നയാള്‍ ചിന്തിച്ചാശ്വസിച്ചു..

കല്യാണക്കുറി മുതല്‍ സദ്യ വരെ എല്ലാത്തിനും ഏര്‍പ്പാട്‌ ചെയ്യുമ്പൊഴും ശേഖരേട്ടന്റെ മനസ്സില്‍ ഒരൊ നാണയത്തുട്ടുകളും കണക്കുകളിലൂടെ കയറിയിറങ്ങി.. സ്വര്‍ണമെടുക്കാന്‍ കല്യാണതലേന്നു പോയാല്‍ മതി.. കള്ളന്മാര്‍ക്കു ഇപ്പോള്‍ പണക്കാരനെന്നോ പാവപ്പെട്ടവനെന്നൊ വിവേചനമില്ല.. അയാള്‍ തങ്കമ്മയെ ഒര്‍മ്മപ്പെടുത്തി...

കല്യാണം വിളിക്കാന്‍ പോകാനുള്ളതു കൊണ്ട്‌ അതിരാവിലെ എഴുന്നേറ്റിരിക്കുകയായിരുന്നു അയാള്‍..
"സ്വര്‍ണ വില കുതിച്ചുയര്‍ന്നു.." പത്രത്തിലെ തലക്കെട്ട്‌ ആയാളുടെ മനസ്സിലേക്ക്‌ വിറയ്ക്കുന്ന ചിന്തകളെ പറഞ്ഞു വിട്ടു.. പവന്‌ അറുനൂറ്‌ രൂപ ഒരു ദിവസം കൊണ്ടു കൂടി.. അയാള്‍ കരയണമോ വേണ്ടയൊ എന്നു കൃത്യമായി ചിന്തകള്‍ക്ക്‌ പറഞ്ഞു കൊടുക്കാന്‍ കഴിഞ്ഞില്ല..

കൈ നീട്ടിയാല്‍ തലവലിക്കുന്ന ആമകളെ പോലെയാണ്‌ സഹായവാഗ്‌ദാനങ്ങള്‍ എന്നു മനസ്സിലാകാന്‍ അയാള്‍ക്ക്‌ അധികം സമയം വേണ്ടി വന്നില്ല.. എങ്ങനെ കൂട്ടിയാലും തന്റെ കയ്യില്‍ ഉള്ളത്‌ കൊണ്ടു അന്‍പതു പവന്‍ തികയ്ക്കുക അസാധ്യം എന്നു തീര്‍ച്ചയായപ്പൊഴാണു അയാള്‍ രാമുവിന്റെ അച്ഛനെ കാണാന്‍ ചെന്നത്‌.. അവന്‍ ആശിച്ച പെണ്ണല്ലേ.. സ്വര്‍ണത്തിനു വില കുറയുമ്പൊള്‍ ബാക്കി വാങ്ങി കൊടുക്കാം എന്നു പറഞ്ഞാല്‍ അവന്‍ എതിര്‍ത്തൊന്നും പറയില്ല.. അങ്ങനെയൊക്കെ അയാള്‍ വെറുതെ ചിന്തിച്ചുാശ്വസിച്ചു.. ഇരുപത്തിഅയ്യായിരം രൂപ കല്യാണച്ചിലവു വേണം എന്നതു കുറയ്ക്കാം.. നമ്മള്‍ എല്ലാം മനുഷ്യരല്ലേ.. പക്ഷെ സ്വര്‍ണം.. ദയയുടെ അതിരുകളിലെത്തി രാമുവിന്റെ അച്ഛന്‍ നിര്‍ത്തിയപ്പൊള്‍ ശേഖരെട്ടന്‍ ഇറങ്ങി നടന്നു...

മീര എന്താണ്‌ ചിന്തിക്കുന്നതു എന്നു അയാള്‍ക്ക്‌ തീര്‍ച്ച ഉണ്ടായിരുന്നില്ല.. എങ്കിലും തേന്‍ കണ്ട തുമ്പി പോലെ സന്തോഷിക്കുന്ന അവളുടെ മുഖം അങ്ങനെ തന്നെ ഇരിക്കട്ടെ എന്നയാള്‍ വിചാരിച്ചു.. നേരം ഇരുട്ടുന്നതു വരെ അയാള്‍ ചിന്തിച്ചു കൊണ്ടേയിരുന്നു.. സ്വര്‍ണവിലയുടെ കയറ്റിറക്കങ്ങളിലൂടെ, പിന്‍വലിക്കാത്ത വാഗ്‌ദാനങ്ങള്‍ തേടി.., പതിയെ പതിയെ അയാള്‍ കല്യാണം മുടങ്ങി എന്നത്‌ ഒന്നും സംഭവിക്കാതെ പോലെ ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചു.... അമര്‍ത്തിപിടിച്ച ചിരികള്‍, ദുഃഖത്തിലും അറിയാതെ കുറ്റപ്പെടുത്തുന്ന തങ്കമ്മയുടെ വാക്കുകള്‍, മൂത്തവളുടെ കൂട്ടരുടെ മാനം.. എല്ലാത്തിനുമൊടുവില്‍ തന്റെ നിസ്സഹായതയില്‍ ദുഃഖമൊളിപ്പിച്ചു വെച്ച ഒരു ചിരിയെറിഞ്ഞു തന്നു സഹായിക്കുന്ന മീര..

അധികം ചിന്തിക്കാന്‍ അയാള്‍ പഠിച്ചിട്ടുണ്ടായിരുന്നില്ല... നന്നായി ജീവിതം പഠിച്ചവര്‍ അക്ഷയത്രത്തീയ ദിനം ആഘോഷിക്കുമ്പൊള്‍ ചെറുകുളത്തില്‍ സ്വര്‍ണവിലയുടെ കഥയറിയാത്ത മാനത്തുകണ്ണികള്‍ സ്വര്‍ണ്ണം പതിച്ച മുതുകുമായി, ചെളി മറയ്‌ക്കാത്ത വാനം തേടി നീന്തി.

Monday, April 24, 2006

ചാത്തുണ്ണിയും, പിന്നെ ബ്ലോഗും..! [first critics note ;-)]

"ഇന്നും രാവിലെ സൂര്യനുദിച്ചു" പോരാ, ഇതില്‍ ഒരു പുതുമയില്ല
"ഇന്നു രാവിലെയും സൂര്യനുദിച്ചു" അതും ശരിയായില്ല
"ഇന്നു രാവിലെ സൂര്യനുമുദിച്ചു"- ഇതും അത്ര പോര, പക്ഷെ എങ്കിലും കൊള്ളാം,
ഞാനൊരു പുലി തന്നെ.
ഉള്ളില്‍ പതഞ്ഞു പൊങ്ങുന്ന ആനന്ദത്തൊടെ ചാത്തുണ്ണി ബ്ലൊഗില്‍ എഴുതിത്തുടങ്ങി
കഴിഞ്ഞ ആഴ്ചയിലാണ്‌ ഈ കണ്ടുപിടിത്തം നടത്തിയത്‌
മാളവിക സ്ഥിരമായി ബ്ലോഗ്‌ വെബ്‌സൈറ്റുകളിലൂടെ കറങ്ങിനടക്കുന്നുവെന്ന കണ്ടുപിടിത്തം
അവളുടെ കണ്ണില്‍ ഒരു സര്‍വ്വഗ്ഗുണസമ്പന്നനായി അവതരിക്കാന്‍ എന്തെല്ലാം ചെയ്തുനോക്കി
സപ്തസ്വരങ്ങള്‍ എട്ടാണോ പത്താണോ എന്നുപോലുമറിയാതെ പാട്ടുപഠിക്കാന്‍ പോയി
ഈശ്വരാ..! അവിടെ കൊച്ചുകുട്ടികള്‍ പോലും എത്ര അനായാസമാണ്‌ "സാ".."പീെ".."പോ"... എന്നൊക്കെ പാടുന്നത്‌!!
ഞാന്‍ പാട്ടുപാടാന്‍ ശ്രമിക്കുമ്പോള്‍, ഞരമ്പുകള്‍ വലിഞ്ഞു മുറുകുന്നതല്ലാതെ
യാതൊരുവിധ ഒച്ചയും പുറത്തേക്കു വരുന്നതുമില്ല
ആശാന്റെ മുഖതാണെങ്കില്‍ ഒരു ഓക്കാന രസവും..!
എന്തിനേറെപ്പറയുന്നു, പാട്ടു പഠനം നിന്നു..(അല്ല ആശാന്‍ നിര്‍ത്തി)
അതറിഞ്ഞപ്പോള്‍ അവളുടെ മുഖത്ത്‌ വിശുദ്ധമായ പുച്ഛം വീണ്ടും തെളിഞ്ഞു.
ഹൊ! പണ്ടാരമടങ്ങിപ്പോയി എന്നല്ലാതെ എന്തു പറയാന്‍
സംഗീതം ഒരു ലളിതകലയാണെന്നും, തന്നെപ്പോലെ റഫ്‌-ആന്റ്‌-ടഫ്‌ ഒരാള്‍ക്ക്‌
സമൂഹത്തൊടു പ്രതിബദ്ധതയുള്ളതിനാല്‍ അതിനു വേണ്ടി സമയം കളയുന്നത്‌
സാമൂഹ്യദ്രൊഹമാണെന്നു തിരിച്ചറിഞ്ഞതുകൊണ്ടാണ്‌
അതുപേക്ഷിച്ചതെന്നുമൊക്കെ വാദിച്ചു നോക്കി.
കിം ഫലം!
അവള്‍ അപ്പോഴും വേണുഗോപാലിന്റെ "ചന്ദനമണിവാതില്‍".. കേട്ടിരിക്കയാണ്‌
ഈ വേണുഗോപാലിനെ അന്നു കൈയില്‍ കിട്ടിയിരുന്നെങ്കില്‍ തട്ടിക്കളഞ്ഞെനെ..!!
പണ്ടാരക്കാലന്‍!

ബ്ലൊഗില്‍ സൂര്യനുദിച്ചിട്ടു സമയം കുറേയായി.

ഇനി എന്തെഴുതും? താന്‍ ഒരു സാഹിത്യകാരനാണെന്നു വരുത്തി തീര്‍ത്തെ പറ്റൂ!
ഈ ഭാവനയിരിക്കുന്ന സ്ഥലം ഏതാണാവോ ആവോ!
എന്തേ തനിക്കുമാത്രം ആ സാമാനവും ഇല്ലാതെപോയി :-(
മുന്നില്‍ തുറന്നു വച്ചിരിക്കുന്ന മാതൃഭൂമിയിലും, ഭാഷാപോഷിണിയിലുമെല്ലാം ചാത്തുണ്ണി കണ്ണോടിച്ചു
ഓരോരോ വീരന്മാര്‍ എന്തൊക്കെയാ എഴുതിപ്പിടിപ്പിക്കുന്നത്‌, ഒന്നും മനസ്സിലാവുന്നുമില്ല.
ഇതു കൊപ്പിയടിക്കനുള്ള ധൈര്യവുമില്ല, കണ്ടുപിടിക്കപെട്ടാല്‍ എല്ലാം തീര്‍ന്നു.
അല്ലെങ്കില്‍ തന്നെ തീര്‍ന്നതുപോലെയാണ്‌.
ചാത്തുണ്ണി തലപുകഞ്ഞാലോചിച്ചു..
ആലൊചനയുടെ ചൂടില്‍ ആറു സിഗരെറ്റുകള്‍ കരിഞ്ഞുപോയി, രണ്ടുതവണ ബാത്‌റൂമിലും പോയി
കിം ഫലം! സൂര്യന്‍ ഉദിച്ചടത്തു തന്നെ!
ഇനി ഉത്തരാധുനികതയെ, അത്യുത്തരാധുനികതയാക്കുകയെ നിര്‍വ്വാഹമുള്ളൂ..
ചാത്തുണ്ണി എഴുതി. "സൂര്യന്‍ അന്നും അസ്തമിച്ചു"
ഇതു പൊളപ്പന്‍, യേതു മാളവികയും ഒന്നു കിടുങ്ങും..!!
ഉദയത്തിനും അസ്തമയത്തിനുമിടയില്‍ കുറെ ശൂന്യമായ സ്ഥലം വിടാം
പക്ഷെ, എഴുതാന്‍ അറിയാത്തതുകൊണ്ട്‌, എഴുതാത്തതാണെന്നു പറയാന്‍ പറ്റില്ല...
അന്ന്, എന്റെ മനസ്സ്‌ ശൂന്യമായിരുന്നതു കൊണ്ടാണ്‌ ഉദയത്തിനും അസ്തമയത്തിനുമിടയില്‍
വേറയൊന്നുമില്ലയിരുന്നതെന്നു തട്ടിവിടാം
"വൌ, ഗ്രേറ്റ്‌", ഞാന്‍ ആളൊരു പു-പുലി തന്നെ
അടിച്ചു ഫിറ്റായതിനാല്‍ അസ്തമയസൂര്യന്റെ കണ്ണുകള്‍ ചുവന്നിരുന്നു എന്നെഴുതണോ?
വേണ്ട!!!,
സ്വാനുഭവത്തില്‍ നിന്നണെന്നു അങ്ങനെ എഴുതിയതെന്നു ആര്‍ക്കെങ്കിലും മനസ്സിലായാല്‍
ഉത്തരാധുനികത പണ്ടാരമടങ്ങും.

ചാത്തുണ്ണി എഴുത്തു നിര്‍ത്തി, ഇന്നിതു മതി.
ബ്ലൊഗിന്റെ വെബ്‌ അഡ്രസ്സ്‌ ഓരൊരുത്തര്‍ക്കായി അയച്ചു,
ആദ്യം മാളവികയ്ക്ക്‌,പിന്നെ ബിന്ദുവിന്‌, ലേഖയ്ക്ക്‌
(വിശ്വ) സാഹിത്യകാരന്റെ ബുദ്ധിമുട്ടുകള്‍ ആരറിയാന്‍?
ഇതയച്ചു കൊടുത്താലും വായിക്കില്ലെന്നറിയാം
എങ്ങനെയെങ്കിലും വായിപ്പിക്കണം
ഓരൊരുത്തരെയും കാണാന്‍ ചാത്തു എഴുന്നേറ്റു....(തുടരും...)

Thursday, April 20, 2006

കാത്തിരുപ്പ്‌ [my first story :-D]

മൊട്ടകുന്നുകള്‍ നിറഞ്ഞ അവിടം എനിക്കു ഇഷ്ടമില്ലായിരുന്നു. എപ്പോഴാണ്‌ അവിടം ഞാന്‍ വെറുത്തു തുടങ്ങിയതെന്ന് ഓര്‍മ്മയില്ല. നാട്ടില്‍ നിന്നും പട്ടണത്തില്‍ പഠിക്കാന്‍ പോയപ്പൊഴാകാം. ഒരു നാട്ടിന്‍പുറത്തുകാരന്റെ ഉള്‍വലിയല്‍ കൊണ്ടു തന്നെ എനിക്കു കൊളേജും ഇഷ്ടമായിരുന്നില്ല. പിന്നേടെപ്പൊഴൊ ഞാന്‍ കൊളേജിനെ ഇഷ്ടപെട്ടു തുടങ്ങി. ഒരുപക്ഷെ ക്ലാസ്സിലെ സുന്ദരിമാര്‍ എന്നെ നോക്കി ചിരിച്ചപ്പൊഴാവാം. അവരാണ്‌ എന്നെ പ്രണയത്തെ പറ്റി ഓര്‍മ്മപ്പെടുത്തിയത്‌. സ്വപ്നങ്ങളില്‍ അവര്‍ സുന്ദരിമാരായ്‌ പെയ്തിറങ്ങാന്‍ തുടങ്ങിയപ്പൊള്‍; പഠിപ്പു കഴിഞ്ഞു എനിക്കു നാട്ടിലേക്ക്‌ മടങ്ങെണ്ടി വന്നു. മൊട്ടകുന്നുകളൊടു അതില്‍ പിന്നെയാകണം എനിക്ക്‌ വെറുപ്പ്‌ തൊന്നിത്തുടങ്ങിയത്‌..

പി.എസ്‌.സി. ക്വസ്റ്റിയന്‍ ബുക്കുകള്‍ വായിച്ചു തളര്‍ന്ന ഇടവെളയിലാണ്‌ ഞാന്‍ സാഹിത്യത്തില്‍ നേരം പൊക്കാനിറങ്ങിയത്‌. "ടൈം മെഷീന്‍", എച്ച്‌.ജി. വെല്‍സ്സ്‌ എഴുതിയ മഹത്തായ കൃതി. ആഗലേയം വായിക്കാന്‍ താല്‍പര്യം തൊന്നിയിരുന്നില്ല... തൊഴില്ലാത്തവന്റെ ഗതികേടിനെ ശപിച്ച്‌, ഇംഗ്ലീഷ്‌ പഠിച്ചു കളയാം എന്നൊര്‍ത്ത്‌, പേജുകള്‍ക്കിടയിലൂടെ ഞാനേന്തി ഏന്തി നടന്നു.. നടന്നു തളര്‍ന്നപ്പൊള്‍ കിടന്നു.. ജനാലകമ്പികള്‍ക്കിടയൂടെ മൊട്ടകുന്നുകള്‍ നൊക്കി കൊണ്ട്‌. എന്റെ നെഞ്ചില്‍ എച്ച്‌.ജി. വെല്‍സ്സിന്റെ മഹത്തായ കൃതി ഉറക്കം പിടിച്ചു..

ആ ഉറക്കത്തിലാണ്‌ ഞാന്‍ അവളെ കണ്ടത്‌.. ഞാന്‍ ടൈം മെഷീനില്‍ യാത്ര ചെയ്യുകയായിരുന്നു..എനിക്കു ചുറ്റും സ്ഥലകാലങ്ങള്‍ മാറുന്നു...മൊട്ടകുന്നുകള്‍ മായുന്നു...മരങ്ങള്‍ വളരുന്നു...മാറ്റങ്ങള്‍ക്ക്‌ വിഭ്രാന്തിയുടെ വേഗമെത്തിയപ്പോള്‍, ഞാന്‍ ടൈം മഷീന്‍ നിര്‍ത്തി. മൊട്ടകുന്നുകള്‍ നിന്നെടുത്ത്‌ നിറയെ വലിയ കെട്ടിടങ്ങള്‍.. എന്റെ വീടിനു തൊട്ടുമുന്നില്‍ ഉള്ള ഫ്ലാറ്റ്‌ പോലെ തൊന്നിക്കുന്ന വലിയ കെട്ടിടത്തില്‍ നിന്നും അവള്‍ ഇറങ്ങി വന്നു..ചിരപരിചതനെ പോലെ എന്നെ നൊക്കി ചിരിച്ചു.. ഞാനും ചിരിച്ചു.. ആ ചിരിയുടെ വളര്‍ച്ച എങ്ങോട്ടാണെന്നു രണ്ടുപേര്‍ക്കും അറിയാമെന്നപോലെ തൊന്നി.. കവിളില്‍ നനവു തട്ടിയപ്പൊഴാണ്‌ ഞാന്‍ ഉണര്‍ന്നത്‌. മെലിഞ്ഞ ഒരു ആട്‌, കണ്ണുകളില്‍ ദൈന്യ ഭാവം..വീട്ടില്‍ നിറയെ ആടാണ്‌. അച്ഛന്‍ മരിച്ച ശേഷം ഇവയാണ്‌ വീട്ടുചിലവിനുള്ള വകയുണ്ടാക്കുന്നത്‌. ശവങ്ങള്‍!!..ഇവ കൂടി ഇല്ലായിരുന്നെങ്കില്‍ എനിക്കു കൂലിപ്പണിക്കു പോകാമായിരുന്നു..

വര്‍ഷങ്ങള്‍ കഴിഞ്ഞു എനിക്കു ജോലി കിട്ടിയപ്പൊഴും അവിടം മാറിയിട്ടില്ലായിരുന്നു.. നീണ്ട അവധികള്‍ക്കു മാത്രമെ ഞാന്‍ വീട്ടിലെത്താറുണ്ടായിരുന്നുള്ളൂ.. അമ്മ ആടുവളര്‍ത്തല്‍ ഒരു സമയംകൊല്ലിയായി കാണാന്‍ അപ്പൊഴെക്കും പഠിച്ചിരുന്നു..

അവിടം ആകെ മാറുന്നുണ്ടായിരുന്നു..മൊട്ടകുന്നുകള്‍ക്കു മുകളില്‍ ആരൊക്കെയോ കൊലുകള്‍ കൊണ്ടു അളക്കുന്നതും കണ്ടുകൊണ്ടാണ്‌ ഞാന്‍ ഒരിക്കല്‍ നാട്ടില്‍ നിന്നു പോയത്‌.. തിരിച്ചു വരുമ്പൊള്‍ ബുള്‍ഡൊസറുകള്‍ അവയെ പയ്യെ പയ്യെ തിന്നുന്നു.. ഞാന്‍ വെറുതെ എന്റെ ടൈം മെഷീന്‍ യാത്രയെ പറ്റി ഓര്‍ത്തു. ഈ മാറ്റങ്ങള്‍ ഞാനതില്‍ കണ്ടതുപോലെ തന്നെ ആണോ എന്നു ഓര്‍ത്തു നോക്കാന്‍ ഒരു ശ്രമം നടത്തി...

കുറച്ചു കാലം കഴിഞ്ഞു ഞാന്‍ വീട്ടില്‍ വന്നപ്പോള്‍ അമ്മ എന്റെ കല്യാണക്കാര്യം സംസാരിക്കാന്‍ തുടങ്ങി.. എനിക്കു അറിയാവുന്ന ചില പെണ്‍കുട്ടികളുടെ പേരു പറഞ്ഞു... ആലോചനകള്‍ വരുന്നുണ്ടത്രെ.. എനിക്കെന്തോ ആദ്യമായി ജൊലിക്കാരന്റെ ഒരു വല്ലാത്ത അഭിമാനം, അതൊ അഹന്തയോ? അതു തൊന്നി... ഞാന്‍ കഴിച്ചു കൊണ്ടിരുന്നപ്പൊള്‍ അമ്മ പറഞ്ഞു, വീടിനു മുന്‍പിലുള്ള സ്ഥലം ഏതൊ ഫ്ലാറ്റ്‌ നിര്‍മാണ കമ്പനിക്കാര്‍ വാങ്ങിയത്രെ.. നഗരം വളരുന്നു, നാട്ടാര്‍ മാറുന്നു.. അമ്മ നിശ്വസിച്ചു. ഞാന്‍ ഒന്നും മിണ്ടിയില്ല.. ഓര്‍ക്കുകയായിരുന്നു... എച്ച്‌.ജി.വെല്‍സ്സ്‌ ഒരു പ്രവാചകനാണൊ..? "തല്‍ക്കാലം എനിക്ക്‌ കല്യാണം ഒന്നും അലോചിക്കേണ്ട.." കൈ കഴുകുമ്പൊള്‍ ഞാന്‍ അമ്മയോടു പറഞ്ഞു.. ഞാന്‍ അവളുടെ മുഖം ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു...അമ്മക്ക്‌ എന്തൊ ചോദിക്കാന്‍ ഉണ്ടെന്നു തോന്നി... പക്ഷെ എന്തോ.. ഒന്നും മിണ്ടിയില്ല..

എന്റെ ഒരോ വരവിനും ഞാന്‍ അവിടുത്തെ മാറ്റങ്ങള്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു. കുറച്ച്‌ നാള്‍, ഏതാണ്ട്‌ ഒരു വര്‍ഷം. ഒന്നും നടന്നില്ല. പിന്നീട്‌ പെട്ടെന്നായിരുന്നു.. എന്റെ കൊച്ചു വീടിനു മുന്നില്‍ ഒരു മലയെന്ന പോലെ ഒരു വമ്പന്‍ ഫ്ലാറ്റ്‌ ഉയര്‍ന്നു വന്നു...അവയില്‍ പലതും ആദ്യം തന്നെ ആള്‍ക്കാര്‍ വാങ്ങിയിട്ടുണ്ടത്രെ. പണി കഴിയും മുന്‍പ്‌ തന്നെ അതില്‍ താമസക്കാരും എത്തി തുടങ്ങി... ഞാന്‍ ഓര്‍ത്തു നോക്കുകയായിരുന്നു...സമയയന്ത്രത്തില്‍ ഞാന്‍ കണ്ട അതേ ഫ്ലാറ്റ്‌ തന്നെയല്ലേ ഇത്‌...

നാട്ടിലേക്കുള്ള വരവിന്റെ എണ്ണം വര്‍ധിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.. മാസങ്ങള്‍ക്കു ശേഷം വന്നപൊഴേക്കും ഫ്ലാറ്റിന്‌ പൂര്‍ണമായും ജീവന്‍ വെച്ചിരുന്നു.. എന്റെ മുറിയിലെ കൊച്ചു ജനാലക്കരികില്‍ തന്നെ ഇരിക്കലായിരുന്നു ഞാനാ ദിവസങ്ങളില്‍.. ഫ്ലാറ്റില്‍ നിന്നും ഇറങ്ങി വരുന്ന ഒരു പെണ്‍കുട്ടിക്കും അവളുടെ ഛായ ഉണ്ടായിരുന്നില്ല.. എങ്കിലും അപ്പൊഴേക്കും ഞാന്‍ എച്ച്‌.ജി.വെല്‍സ്സ്‌ ഒരു പ്രവാചകന്‍ തന്നെ എന്നു വിശ്വസിച്ചു കഴിഞ്ഞിരുന്നു..

അടുത്ത അവധിക്കു വന്നപ്പൊള്‍ ഞാന്‍ ഫ്ലാറ്റിന്റെ വാച്ച്‌മാനുമായി ചങ്ങാത്തം കൂടി.. മദ്യത്തിന്റെ ലഹരിയില്‍ അയാള്‍ അയള്‍ക്കു അറിയാവുന്നതിലേറെ കുറ്റം ഒരോ വീട്ടുകാരെ പറ്റിയും പറഞ്ഞു തന്നു.. എന്റെ താല്‍പര്യം ഉടക്കിനിന്നതു രണ്ടാമത്തെ നിലയില്‍ ഇടതുവശത്തുള്ള ഫ്ലാറ്റ്‌ ഒഴിഞ്ഞു കിടക്കുന്നു എന്ന അറിവിലായിരുന്നു.. അത്‌ എതോ ഗള്‍ഫുകാരന്‍ വാങ്ങിയതാണത്രെ.. റിട്ടയര്‍ ആയി വരുമ്പൊള്‍ കുടുംബമായി താമസിക്കാന്‍.. പിന്നെയും അയാള്‍ എന്തൊക്കെയോ പറഞ്ഞു.. മദ്യം, ചെവിയാണൊ.. അതോ മനസ്സാണൊ..? എന്തിനെയൊക്കെയോ ഉറക്കിക്കിടത്തുന്നു.. ഞാന്‍ ഒന്നും കേള്‍ക്കുണ്ടായിരുന്നില്ല...

പിന്നെയും വര്‍ഷങ്ങള്‍... ഞാന്‍ ആ കഥ മറന്നു തുടങ്ങിയിരുന്നു.. അമ്മയുടെ വിവാഹ അലോചനകള്‍ എന്നെ അലൊസോരപ്പെടുത്തി.. എങ്കിലും അവളെ പറ്റി ഓര്‍മ്മിപ്പിച്ചിരുന്നത്‌ അവയൊക്കെ ആയിരുന്നു.. മുടിയില്‍ നര വീണു തുടങ്ങിയപ്പൊള്‍ അമ്മ വേവലാതിയോടെ എന്തൊക്കെയോ പറഞ്ഞു.. വെള്ളിവരകള്‍ മുടികൂട്ടത്തിനിടയില്‍ അവിടവിടെ എഴുന്ന് നില്‍ക്കുന്നു.. അവയും എന്നെ പോലെ തന്നെ.. വല്ലാണ്ട്‌ ഒറ്റപെട്ടു നില്‍ക്കുന്നു...

ഒരു ഓണത്തിനു ഞാന്‍ വീട്ടില്‍ വന്നപ്പൊള്‍ പതിവു പോലെ ആ ഒഴിഞ്ഞ ഫ്ലാറ്റിലേക്ക്‌ നോക്കി.. ജനാലകള്‍ തുറന്നു കിടക്കുന്നു.. കര്‍ട്ടന്‍ ഇട്ടിട്ടുണ്ട്‌.. ഞാന്‍ അവളെ അടുത്ത ദിവസം തന്നെ കണ്ടു.. സമയയന്ത്രത്തില്‍ യാത്ര ചെയ്യുമ്പൊള്‍ കണ്ട അതേ പെണ്‍കുട്ടി.. അടുത്ത തവണ എനിക്കു പെട്ടെന്നു വീട്ടിലേക്കു വരാന്‍ പറ്റി..അമ്മയുടെ പുതിയ കൂട്ടുകാരി ആയി മാറിയിരുന്നു അവള്‍.. അവള്‍ക്ക്‌ ആടുകളെ ഇഷ്ടമാണത്രെ.. എനിക്കു വിശ്വസിക്കുവാന്‍ പറ്റുന്നുണ്ടായിരുന്നില്ല..

എങ്കിലും ആരൊ എഴുതി വെച്ച കഥയിലെന്ന പോലെ ഞങ്ങള്‍ പെട്ടെന്നു അടുത്തു.. പരസ്പരം തേടി നടന്നിരുന്ന രണ്ടു അപരിചിതര്‍ ആയിരുന്നു ഞങ്ങള്‍ എന്നെനിക്ക്‌ തൊന്നി.. എനിക്ക്‌ വീടിനടുത്തുള്ള ഓഫീസിലേക്ക്‌ മാറ്റവും കിട്ടി.. അടങ്ങാത്ത വിശപ്പാണ്‌ പ്രണയം എന്നു പറഞ്ഞയാള്‍ ആരാണെന്നു ഞാനൊര്‍ത്തു.. എനിക്കു പിന്നലെ വസന്തം ഇറങ്ങി വന്ന പോലെ..

എന്റെ മുടികള്‍ക്കിടയിലെ വെള്ളിവരകള്‍ തഴുകിക്കൊണ്ടു അവളിരുന്നപ്പൊള്‍ ഞാനവളുടെ മിഴികളിലെ നീലിമയുടെ ആഴം അളക്കുകയായിരുന്നു.. അവള്‍ പറഞ്ഞു,. അവള്‍ക്ക്‌ ചില കല്യാണാലോചനകള്‍ വരുന്നുണ്ടത്രെ.. ഞാന്‍ അവളുടെ അച്കനെ ഉടന്‍ പോയി കാണണം പൊലും.. കാല്‍പനികതയുടെ സ്വര്‍ഗത്തില്‍ അവള്‍ക്കെങ്ങനെ ഇതുപോലെ ആലോചിക്കാന്‍ കഴിയുന്നു എന്നു വിചാരിച്ചു കൊണ്ട്‌ അലസനായി ഞാനവളുടെ മടിയില്‍ക്കിടന്നു...

പിന്നീടൊരിക്കല്‍ ഞാന്‍ അവളൊടു പറഞ്ഞു.."എനിക്കറിയാം നീ എന്റെതല്ലാതെ മറ്റാരുടെതുമാവില്ല".. "ഞാന്‍ നിന്നെ കാണുന്നതിനു മുന്‍പ്‌ തന്നെ എനിക്കതറിയാമായിരുന്നു".. അവള്‍ പെട്ടെന്നു പറഞ്ഞു.. "മധുര വാക്കുകള്‍ മാത്രം പറയാനറിയാവുന്ന ഒരു സുന്ദരവിഡ്ഡിയാണ്‌ നിങ്ങള്‍"... "നിങ്ങള്‍ക്ക്‌ പ്രാക്റ്റിക്കല്‍ ആയി ചിന്തിക്കാനറിയില്ല"...പലപ്പൊഴും പറയണമെന്നൊര്‍ത്തിട്ടും പറയാന്‍ കഴിയാത്ത അക്കാര്യം അവളോട്‌ പറയാന്‍ കിട്ടിയ ഒരു അവസരമെത്തിയതായി എനിക്കു തോന്നി.. ഞാന്‍ അവളോടു എച്ച്‌.ജി.വെല്‍സ്സ്‌ പ്രവചകന്റെയും ടൈം മഷീന്റെയും കഥ പറഞ്ഞു.. അപ്പൊള്‍ എന്റെ മനസ്സില്‍ ഞാന്‍ ടൈം മഷീനില്‍ യാത്ര ചെയ്യുമ്പൊള്‍ ഇവളെ കണ്ട രംഗം ചികഞ്ഞെടുക്കുകയായിരുന്നു... ആ രംഗം ഇതു വരെ ഉണ്ടായില്ല എന്നു എനിക്കുറപ്പായിരുന്നു.. അവള്‍ അവിശ്വനീയതയോടു കൂടി എന്റെ കണ്ണുകളില്‍ നോക്കി.. പിന്നെ പറഞ്ഞു.. എനിക്ക്‌ ആ പുസ്തകം വായിക്കാന്‍ വേണം.. എന്റെ അലമാരയില്‍ അതിപ്പൊഴും ചിതലരിക്കാതെ ഇരിക്കുന്നുണ്ടായിരുന്നു.. ഒരുപക്ഷെ ഞാന്‍ ഇടക്കിടക്ക്‌ എടുത്തു നോക്കുന്നത്‌ കൊണ്ടാവാം...

അവള്‍ അതു വായിക്കാന്‍ കൊണ്ടുപോയി കഴിഞ്ഞ്‌ കുറച്ച്‌ നാള്‍ എനിക്കവളെ കാണാന്‍ കഴിഞ്ഞില്ല..വീണ്ടും ഒരു സ്ഥലം മാറ്റം.. ഞാന്‍ അവധിക്കു വന്നപൊള്‍ ആദ്യദിവസം അവളെ കണ്ടില്ല.. അടുത്ത ദിവസം ഞാന്‍ വീടിനു മുന്നില്‍ ഫ്ലാറ്റിലേക്കു നൊക്കി നില്‍ക്കുമ്പൊള്‍ അവള്‍ ഇറങ്ങി വന്നു...അവള്‍ മനോഹരമായി പുഞ്ചിരിക്കുന്നുണ്ടായിരുന്നു..എനിക്ക്‌ പെട്ടെന്ന് ആ രംഗം മനസ്സില്‍ കൊരുത്തു..ഇവിടെ വെച്ചാണ്‌ ഞാന്‍ അവളെ ടൈം മഷീനില്‍ കണ്ടത്‌.. ഞാനും പുഞ്ചിരിച്ചു...

അവളുടെ കയ്യിലെ ബാഗില്‍ നിന്നും അവള്‍ പ്രവാചകന്റെ പുസ്തകം പുറത്തെടുത്തു.. എന്നിട്ടു പറഞ്ഞു.. "ഞാന്‍ വായിച്ചു.. വായിച്ചു വായിച്ചു ഞാന്‍ ഉറക്കം പിടിച്ചപ്പൊള്‍ ഞാനൊരു സ്വപ്നം കണ്ടു.. അന്നു നിങ്ങള്‍ കണ്ടപോലെ".. "ഞാനും ടൈം മഷീനില്‍ യാത്ര ചെയ്യുകയായിരുന്നു".. "ഞാന്‍ യന്ത്രം നിര്‍ത്തിയപ്പൊള്‍ നിങ്ങളുടെ വീട്ടില്‍ ഒരു ശവമടക്കിനുള്ള ഒരുക്കങ്ങള്‍ നടക്കുകയായിരുന്നു".. "ഞാന്‍ അടുത്തു കണ്ടവരൊട്‌ കാര്യം തിരക്കി".. "നിങ്ങള്‍ മദ്യപിച്ചു വന്നു ഭാര്യയെ തല്ലി കൊന്നതാണത്രെ".. "അതു സത്യമായിരിക്കും എന്നെനിക്കറിയാം".. അവള്‍ പതിയെ പിന്നോട്ടു നടന്നു, തിരിഞ്ഞു ഫ്ലാറ്റിനകത്തേക്കു ഓടി പോയി...

ആടുകള്‍ വീടിന്റെ പിന്നാമ്പുറത്തില്‍ കരയുന്നുണ്ടായിരുന്നു..പ്രവാചകന്റെ സ്വപ്നത്തില്‍ ഇടപെടാന്‍ കഴിയാത്തതിന്റെ ദുഃഖത്തിലാവാം....

Wednesday, April 12, 2006

ഓര്‍മ്മകള്‍..[One more poem]

പൂവുകളൊന്നും ഇറുത്തീല്ല,
ഞനെന്റെ പൂവിന്റെ പുഞ്ചിരി തെല്ലൊന്നു കാണുവാന്‍..
കാട്ടുവാന്‍ ഒട്ടൊന്നും ഇല്ലാതെ,
ഞാന്‍ നിന്നെ കാണുവാന്‍ കാണാതെ മറഞ്ഞു നിന്നു..
തകര്‍ന്നൊരെന്‍ തന്ത്രികള്‍,
ഞാന്‍ നിനക്കായി തീര്‍ത്ത മൌനത്തിന്‍ വിളി കേള്‍ക്കാതെ നീ മടങ്ങുമ്പൊള്‍..

ഒര്‍മ്മകള്‍ ഒന്നും തന്നില്ല,
നീ പിന്നെ ഓര്‍ക്കുവാന്‍, പാതി മുറിഞ്ഞൊരു വിടമൊഴിയും ചൊല്ലീല..
ഓര്‍ക്കുന്നു എങ്കിലും ഞനെന്റെ ഓമലെ,
മുറിയാതെ കാക്കുന്നു ഞാന്നെന്‍ തപസ്സിനെ ..

നൊവുവെതെങ്കിലും..
കെട്ടില്ല ഞനെന്‍ ഹൃത്തിന്‍ മുറിവിനെ,
നീ അറിയാതെ അണിയിച്ചൊരീ മുറിപ്പാടിനെ..
മോഹത്തിന്‍ തിരി നീട്ടി,
എന്നില്‍ സ്നേഹം തെളിയിച്ച കന്യകേ,
സ്നേഹത്തിന്‍ തുള്ളികള്‍ പെയ്യുമ്പൊഴൊക്കെയും..
ഓര്‍ക്കുന്നു നിന്നെ ഞാന്‍ നൊവുമായെങ്കിലും.

Tuesday, April 11, 2006

സംവാദം..[Its a poem]

വാള്‍ ഒരു ടോര്‍ച്ചെന്ന പോലെ ഞാന്‍ നീട്ടി പിടിച്ചു...
ഇനിയും ഉണങ്ങാതെ ഇറ്റു വീഴുന്ന
ചോര..
വെളുത്ത പൂവുകളില്‍ വീണു ചിതറുമ്പോള്‍
അതിനു ചുവപ്പു കൂടുന്നു...

ആരായിരുന്നു ഇന്നത്തെ ഇര...?
ഒരു ചെറു പുസ്തകം, അതില്‍ കുത്തിക്കുറിച്ച പേരുകള്‍...
ഇരയുടെ നാമം അവന്റെ ചൊര കൊണ്ടു തന്നെ
മെല്ലെ ഞാന്‍ തുടച്ച്‌ നീക്കി..

ഒറ്റക്കാണെന്ന് അറിയാതിരിക്കാന്‍ ഞാന്‍ ഒരു വിപ്ലവ ഗാനം മൂളി....
ഒരു ഏങ്ങല്‍....
ശത്രു...?

വാളില്‍ നിന്നും ഇപ്പൊള്‍ ഇറ്റു വീഴുന്നതു ചൊരയല്ല..
നിറമില്ലാത്ത..
ചൊരയല്ലാത്ത..
എന്തൊ ഒന്ന്...

ഖഡ്ഗമേ..,
നീ എന്തിനു കണ്ണീര്‍ പൊഴിക്കുന്നു.. ?
നിണത്തില്‍ നീരാടുവാനല്ലൊ നിന്റെ ധര്‍മ്മം..
എല്ലാ ധര്‍മ്മയുദ്ധത്തിലും നീ ഇതിലേറെ ചൊരയില്‍ കുതിര്‍ന്നിട്ടില്ലേ..?
ഒരിക്കലും ആരായില്ല ഇരയുടെ നാമം എന്നു നീ
ഭീക്ഷ്മ പ്രതിജ്ഞ എടുത്തിട്ടില്ലേ..?
ഒരുവേള ഞാനെന്റെ കര്‍മ്മത്തില്‍ ദുഃഖിച്ചു
നിന്നെ വലിച്ചെറിഞ്ഞാലും....
മായാത്ത ചെറുപുഞ്ചിരിയോടെ
എന്നെ പൊറുക്കുന്നവനല്ലൊ നീ...
എന്നിട്ടും നീ എന്തേ... ?

കാറ്റൊഴിഞ്ഞപ്പോള്‍..
കണ്ണീരൊതുക്കി..,
വിറയാര്‍ന്ന ശബ്ധത്തില്‍ വാള്‍ മെല്ലെ പറഞ്ഞു...

അമ്മതന്‍ വയറ്റിലെ ചെറുചൂടില്‍ മയങ്ങി നീ ജനിച്ചു..
ഞാനൊ..?, കൊല്ലന്റെ മൂശയില്‍ കല്ലുരുകും കൊടുംതപത്തില്‍..

നീ വളരുമ്പൊഴോ..
ആരാരും നിന്നെ നൊവിച്ചതില്ല...
നൊവിച്ചപ്പൊഴൊ.. ചെറുതായി.. നിന്റെ ഹൃദയത്തില്‍ തൊടാതെ..
ഞാനൊ...?, ഉള്ളു പൊള്ളിക്കും തീയില്‍ നിന്നും ഉയിരുറക്കും മുന്‍പ്‌..
നെഞ്ച്‌ പിളര്‍ക്കും കഠോരമാം മര്‍ദനം..
ചെയ്യാനുള്ള തെറ്റുകളില്‍ കാല്‍ ഇടറാതിരിക്കുവാന്‍..
അതാണെന്റെ ധര്‍മ്മമെന്നു ഒര്‍മ്മപ്പെടുത്തുവാന്‍....

കവിത വിരിയും മനമല്ലൊ നിന്നുള്ളില്‍..
പ്രേമചിന്തയില്‍ വിവശനാകാന്‍ വിധി പേറിയവന്‍ നീ...
കഠിനമാം എന്‍ ഹൃത്തിനുള്ളില്‍ ഇതൊന്നിനുമില്ലല്ലൊ
അല്‍പ്പമിടം പൊലും...

എന്നിട്ടും..
എന്നിട്ടും, ഞാന്‍ എന്തേ പതറുന്നു..
നീ തരി പൊലുമിടറാത്ത വഴികളില്‍..

കുഞ്ഞുകിടാങ്ങളുടെ മുന്നില്‍..
അവര്‍ പഠിക്കും വിദ്യാലയത്തില്‍..
ഒട്ടും അറയ്ക്കാതെ...
തരി പൊലും പിഴക്കാതെ..
നീ എന്നെ ആഞ്ഞു വീശിയപ്പൊള്‍..
പതിവെന്നപോല്‍ ഞാനൊരു ജീവനെ കൊത്തിയെടുത്തു പറന്നപ്പൊള്‍...
"മാഷേ.."
എന്ന നീട്ടി ഉയര്‍ന്ന വിളി..
എവിടെ കൊരുത്തൂ..?
അറിയില്ലെനിക്ക്‌...
അറിയാത്ത തെറ്റെന്നെ വേട്ടയാടുമ്പൊള്‍..
നിന്റെ കണ്ണില്‍ ശരി മയങ്ങുന്നുണ്ടായിരുന്നു...

പിന്നെ നാം ഒത്തുചേര്‍ന്നതു കലാപവേളയില്‍..
അന്നു നിനക്കു വേണ്ടതു ജീവനുറക്കാത്ത തുടിപ്പിനെ..
വെട്ടി തുളച്ചതു നിറഗര്‍ഭത്തിന്‍ മുഴുപ്പിനെ..
അറച്ചു പോയി ഞാന്‍..
തീയില്‍ കുരുത്തൊരെന്‍ ഹൃദയത്തിനെന്തൊ
നിന്‍ പക കൊള്ളുവാനാകുന്നില്ല...

ഏതൊരു പ്രത്യയശാസ്ത്രത്തിന്‍ ചൂളയില്‍ നീ നിന്റെ
ഹൃത്തിനെ മെരുക്കിയെടുത്തു..?
ഏതൊരു തത്ത്വം നിന്റെ സിരകളില്‍ ഉരുക്കു കൊരിയൊഴിച്ചു..?
എതൊരു മതം നിനക്കു നിസംഗതയില്‍ ഒളിക്കാന്‍
അഭയം തന്നു...?
ഏതൊരു മഹാവാഗ്മി നിന്റെ തെറ്റില്‍
ശരി ഒളിഞ്ഞിരിക്കുന്നത്‌ കാട്ടി തന്നു...?

കഴിയുമെങ്കില്‍ പകര്‍ന്നു നല്‍ക്കൂ എനിക്കും
നിന്റെ തത്ത്വം..
ഇരുമ്പുരുക്കും ആലയില്‍ ഉരുകാത്ത ഹൃദയത്തിന്‍ രഹസ്യം..
ജീവനെടുക്കുക എന്ന എന്റെ ധര്‍മത്തിനു കൂട്ടു നില്‍ക്കാന്‍,
എനിക്കും വേണം ദയയില്ലാത്ത നിന്റെ മതം..
നിന്റെ ശാസ്ത്രം..
തെറ്റില്ലാതെ ശരി മാത്രമുള്ള പുതിയ സത്യം..